Wednesday, 10 June 2015

പൂവാലന്‍



അവളുടെ പിന്നാലെ അവന്‍ നടപ്പ് തുടങ്ങിയിട്ട് കുറച്ചുനാളായി,

കോളേജില്‍ പോകുന്ന വഴിയിലും , വീട്ടിലേക്ക് പോകുന്ന വഴിയിലും എല്ലാം അവനുണ്ടായിരുന്നു,

തന്നിലെ പ്രണയം അവളോട് തുറന്ന് പറയാന്‍ അവന്‍റെ മനസ്സ്  വെമ്പി.

എന്നുതൊട്ടോ അവളും അവനെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

ഇഷ്ട്ടമാണെന്ന് അവന്‍ പറയുന്നത്‌ അവളും ആഗ്രഹിച്ചു.

പിന്നാലെ നടന്നവന്‍റെ ഒപ്പം നടക്കാന്‍ അവള്‍ കൊതിച്ചു.

തന്റെയുള്ളിലെ ഇഷ്ട്ടം അവളോട്‌ പറയാന്‍ അവന് ധൈര്യം കുറവായിരുന്നു.
ഒരു കടലാസില്‍ തന്‍റെ ഇഷ്ട്ടം എഴുതി അവളെ ഏല്‍പ്പിക്കാന്‍ അവന്‍ അവസാനം തീരുമാനിച്ചു.

അങ്ങനെ പിറ്റേന്ന് ആ കടലാസ് അവള്‍ക്ക് നേരെ നീട്ടി
വിറച്ചു കൊണ്ട് അവന്‍ പറഞ്ഞു

" ഇത് വായിക്കണം ഞാന്‍ കാത്തിരിക്കും ഒരു മറുപടിക്കായി "

അതും വാങ്ങി അവള്‍ നടന്നു
ഉള്ളില്‍ എന്തോ പോലെ ഒരു വെപ്രാളം
ആ കടലാസിലെ വരികള്‍ എന്താണെന്നറിയാനുള്ള ജിജ്ഞാസ
വീട്ടിലെത്തി കതകടച്ചു ആകാംഷയോടെ ആ കടലാസ് തുറന്നു.

ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു
ഒരു നിമിഷം കണ്ണടച്ച് മുകളിലോട്ട് നോക്കി
വീണ്ടും കടലാസിലേക്ക് അതിലെ അക്ഷരങ്ങളിലെയ്ക്ക്

" ഇഷ്ട്ടമാണ് ഒരുപാട് ഒരുപാട്

നേരിട്ട് പറയാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടാ

ഇങ്ങനെ ഒരു കത്ത് എഴുതിയത്

മറുപടി തരണം അത് എന്തായാലും "

അന്ന് പഠിക്കാനിരിക്കുമ്പോള്‍ മനസ്സ് മുഴുവന്‍ അവന്‍ തന്ന
ആ കത്തിനെക്കുറിച്ചായിരുന്നു
മേശയില്‍ മുഖമമര്‍ത്തി ടേബിള്‍ ലൈറ്റ് ഓഫ് ചെയ്തും ഓണ്‍ ചെയ്തും അവള്‍ ഇരുന്നു
എന്ത് മറുപടി എഴുതും?

പിറ്റേന്ന് വഴിയരികില്‍ അവന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു അവളുടെ മറുപടിക്കായി,

ഒരു കുഞ്ഞ് കടലാസില്‍ എഴുതിയ മറുപടി അവനെ ഏല്‍പ്പിച്ച് അവള്‍ ഓടിമറഞ്ഞു.

ലോകം കീഴടക്കിയവനെപ്പോലെ അവനൊന്നു ചിരിച്ചു

അവന്റെ സന്തോഷം അത്രക്കുണ്ടായിരുന്നു

പയ്യെ അവന്‍ അവള്‍ തന്ന ആ കത്ത് തുറന്നു.

" ഒരു പെണ്ണിന്‍റെ മുഖത്തു നോക്കി ഇഷ്ട്ടമാണെന്ന്

പറയാന്‍ ധൈര്യമില്ലാത്ത നിന്നെ ഞാനെങ്ങനെ

 ഇഷ്ട്ടപ്പെടും I Hate You   "

അവന്‍ വീണ്ടും വീണ്ടും ആ കടലാസിലേക്ക് നോക്കി
ഇങ്ങനെ ഒരു മറുപടി ഒരിക്കലും താന്‍ പ്രതീക്ഷിച്ചില്ല.

അവളോട് അത്രക്ക് ഇഷ്ട്ടമായിരുന്നു
വര്‍ഷങ്ങളായി പിന്നാലെ നടന്നപ്പോള്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്
ഇഷ്ട്ടം അവളോടൊന്ന് തുറന്നു പറയാന്‍.

പക്ഷെ അവളിങ്ങനെ അടുത്ത് വരുമ്പോള്‍ പറയാനുള്ള വാക്കുകള്‍ ചോര്‍ന്നു പോകുന്നു.

നാവ് നിശ്ചലമാകുന്നു.

അവള്‍ തന്നെ കടന്നു പോകുന്നതുവരെ കാലുകള്‍ക്ക് പോലും ചലനശേഷി നഷ്ട്ടപ്പെടുന്നു.
കണ്ണുകള്‍ മാത്രം ഇമ വെട്ടാതെ അവളെ പിന്തുടരും അപ്പോഴും.

ആ കടലാസില്‍ ഇഷ്ട്ടം എഴുതിക്കൊടുക്കുമ്പോളും തന്‍റെ കൈകള്‍ വിറച്ചിരുന്നു.

പലപ്പോഴും അവള്‍ തനിക്ക് സമ്മാനിച്ച പുഞ്ചിരികളില്‍ എവിടെയോ തന്നിലുള്ള ഇഷ്ട്ടം അവന്‍ കണ്ടിരുന്നു
അതാവാം ആ കടലാസ്സില്‍ കുറിച്ച്ചുകൊടുക്കാനുള്ള ധൈര്യം സമ്മാനിച്ചതും.

എന്നിട്ടും ഈ മറുപടി

****      **********         *********          **********      *********

കുറെ നാളായി തന്‍റെ പിന്നാലെയുള്ള ഈ നടപ്പ് തുടങ്ങീട്ട്
ഇവനെന്താ ഇഷ്ട്ടം തുറന്നു പറയാത്തത് എന്നായിരുന്നു ചിന്ത.

ഇപ്പൊ ദാ പേടിച്ചു പേടിച്ചു ഒരു കത്തുമായി വന്നിരിക്കുന്നു ഒരു മറുപടിക്കായി.
ഇഷ്ട്ടമാണ് എനിക്കുമവനെ അത് തിരിച്ചു ഒരു കടലാസില്‍ അവള്‍ എഴുതി മനസ്സ് തുറന്നു.

അപ്പൊ ഒന്ന് വിചാരിച്ചു ഇവനെ ഒന്ന് പറ്റിച്ചാലോ ?

ഒറ്റയടിക്ക് അങ്ങ് പ്രണയത്തില്‍ വീണാല്‍ എന്താ രസം അല്ലേ
കുറച്ചു ഇനി എന്‍റെ പിന്നാലെ നടക്കട്ടെ അപ്പൊ പറയാം ഇഷ്ട്ടമാണെന്ന്.
ഇതിരിക്കട്ടെ മറുപടി എന്ന് വച്ച് അവള്‍ മറ്റൊരു കത്തെഴുതി അവന്.

അത് അവനെ ഏല്‍പ്പിക്കുമ്പോള്‍ അവള്‍ക്ക് ചിരി പൊട്ടുന്നുണ്ടായിരുന്നു എങ്കിലും ഗൌരവം ഭാവിച്ചു.

ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആര്‍ത്തിയോടെ താന്‍ കൊടുത്ത കടലാസ് തുറന്നു വായിക്കുന്ന അവനെ കണ്ടു ഉള്ളില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ ഓടി മറഞ്ഞു ....

********        ************          **************       *******

പിറ്റ്യെന്ന് അവള്‍ അവനെ കണ്ടില്ല എങ്ങും
എന്നും കാണുന്ന വഴിയിലെല്ലാം അവനെ നോക്കി
ഇല്ല എവിടെയുമില്ല

തൊട്ടടുത്ത ദിവസങ്ങളിലും അവനെ കണ്ടില്ല.

" താന്‍ ഒരു തമാശയ്ക്ക് എഴുതിയത് ...
എനിക്കും ഇഷ്ട്ടമാരുന്നല്ലോ അവനെ
ആ കത്തിനെ അവന്‍ ഇത്രയ്ക്ക് സീരിയസ് ആക്കിയിരുന്നോ ? "

പിന്നീടുള്ള ഓരോ ദിവസങ്ങളിലും ആ വഴിയരികില്‍  അവള്‍ അവനെത്തേടി,
പക്ഷെ കണ്ടില്ല,

കാണാതിരിന്നപ്പോളാണവള്‍ക്ക് മനസ്സിലായത്  താനും  എപ്പോഴോ അവനെ സ്നേഹിച്ചിരുന്നു എന്ന്.

അവനെ പറ്റിക്കാനായി അങ്ങനെ ഒരു മറുപടി എഴുതാന്‍
തോന്നിയ സമയത്തെയും ചിന്തയേയും ദിനവും അവള്‍ പഴിച്ചുകൊണ്ടിരുന്നു.

ദിനങ്ങള്‍ അതിവേഗം കൊഴിഞ്ഞുകൊണ്ടിരുന്നു കോളേജിലേക്കുള്ള അവസാന ദിവസവും അവള്‍ ആ ആലിന്‍ചുവട്ടിലേക്ക് നോക്കി ഇല്ല അവിടെ ആരുമില്ല.

ഇനിയൊരിക്കലും ഈ വഴി ഞാന്‍ വരില്ല എന്‍റെ കണ്ണുകള്‍ക്ക് ഇനി അവനെ തേടാനുമാവില്ല അവന്റെ പേരോ വിലാസമോ ഒന്നും തനിക്കറിയില്ല പക്ഷെ ആ രൂപം ഇന്നും മനസ്സിലുണ്ട് അത് എന്തോ മറക്കാനാവുന്നില്ല തന്‍റെ ഉള്ളിലെവിടെയോ ആ രൂപം പതിഞ്ഞുപോയിരുന്നു അതാവാം കഴിഞ്ഞ രണ്ടു വര്‍ഷവും താന്‍ അവനെ തേടിക്കൊണ്ടിരുന്നത് .

******              *********              ***********              ******

അവളുടെ വീട്ടില്‍ വിവാഹാലോചനകള്‍ വന്നു തുടങ്ങിയിരുന്നു

" ഇതെന്താ പെണ്ണുങ്ങള്‍ക്ക് മാത്രം ഇങ്ങനെ ഡിഗ്രി ഒന്ന്
കഴിയാന്‍ കാത്തിരിക്കുവാണോ ബ്രോക്കെര്‍മാര്‍
ഉടനെ വരും ഓരോ കോന്തന്മാരുടെ പടവുമായി അതും ഫോട്ടോ നോക്കിയാല്‍ ദുല്‍ക്കര്‍ സല്‍മാനെപ്പോലെ നേരിട്ട് വരുമ്പോ കാണാം ഒറിജിനല്‍ രൂപം  "

" മോളെ സൌന്ദര്യത്തിലല്ല കാര്യം നിന്നെ മനസ്സിലാക്കുന്ന ഒരു നല്ല മനസ്സുണ്ടായാ മതി ചെക്കന് "

" പിന്നെ വരുന്ന ചെക്കന്മാരുടെ മുഖത്തു എഴുതി വച്ചെക്കുവല്ലേ ഇതൊക്കെ ഒന്ന് പോ അമ്മെ "

" നിന്നോട് തര്‍ക്കിക്കാന്‍ ഞാനില്ല ബാക്കിയെല്ലാം നിനക്ക് വഴിയെ മനസ്സിലായിക്കൊള്ളും നീ വേഗം റെഡിയായി നില്ല്ക്ക് അവരോക്കെയിപ്പോ എത്തും "

ഹോ മടുത്തു ഈ ഉടുത്തൊരുങ്ങി കാഴ്ച്ചവസ്തുവിനെപ്പോലെ ഓരോരുത്തരുടെ മുമ്പിലുള്ള നില്‍പ്പ്  ഇതിപ്പോ മൂന്നാമത്തെയാ.

മൂന്നുപേര്‍ കാണാന്‍ വന്നെങ്കിലും ഒരാളുടെ പോലും മുഖത്തു അവള്‍ നേരേ നോക്കിയില്ല ഓരോരുത്തരുടെയും മുമ്പില്‍ ചായയും കൊണ്ട് ഒരു യന്ത്രമനുഷ്യയെപ്പോലെ  പോയി നില്‍ക്കും അത്ര തന്നെ.

എന്തോ ആല്‍മരച്ചുവട്ടില്‍വച്ചു കത്തുനല്‍കി തന്നെ ആദ്യമായി പ്രൊപ്പോസ്  ചെയ്ത ആ ചെറുപ്പക്കാരന്‍  ഇന്നും മനസ്സിന്‍റെ ഏതോ കോണിലുണ്ട്.

എന്നത്തെയുംപോലെ ഇന്നും ആ ചടങ്ങ് കഴിഞ്ഞു മുറിയിലേക്ക് വന്നു.
അപ്പോഴാണ്‌ അനിയന്‍കുട്ടി ഒരു കുഞ്ഞിക്കടലാസുമായി മുറിയിലേക്ക് വന്നത്.

" ചേച്ചി ഇത് ആ ചേട്ടന്‍ ചേച്ചിയ്ക്ക് തരാന്‍ തന്നതാ "

" ഏതു ചേട്ടന്‍ "

" ചേച്ചിയെ കാണാന്‍ വന്ന ചേട്ടന്‍ "

അവള്‍ ആ കടലാസ് വാങ്ങി തുറന്ന് നോക്കി

" ഇഷ്ട്ടം നേരിട്ട് പറയാന്‍ ധൈര്യമില്ലാത്ത ഒരു പഴേ പൂവാലനെ ഓര്‍മ്മയുണ്ടോ ?

അവന്  ഇപ്പോഴും തന്നെ ഒരുപാട്  ഇഷട്ടാട്ടോ "

അവള്‍ വീണ്ടും വീണ്ടും ആ കടലാസ് വായിച്ചു പഴേ പൂവാലനോ ???

അവള്‍ ഓടി സ്വീകരണമുറിയിലെത്തി.
ചെറുക്കനും കൂട്ടരും അപ്പോളേയ്ക്കും ഇറങ്ങിക്കഴിഞ്ഞിരുന്നു.
കാറില്‍ കയറുന്നതിന് മുമ്പ് അവന്‍റെ  മുഖം മിന്നായം പോലെ അവള്‍ കണ്ടു.

അതെ ആല്‍മരച്ചുവട്ടില്‍ കടലാസുമായി നിന്ന, താന്‍ ഇത്രനാളും തേടിയവന്‍.

ആശ്ചര്യമോ അത്ഭുതമോ എന്തൊക്കയോ അവളുടെ ഉള്ളില്‍ കടന്നുപോയി.
അങ്ങനെ തരിച്ചു നില്‍ക്കേ
അവളുടെ ഫോണ്‍ ശബ്ദിച്ചു.

" ഹലോ "

" ഞാനാടോ  പഴേ തന്റെ ആ പൂവാലന്‍, അന്നെന്തോ നേരിട്ട് പറയാന്‍ ഒരു ധൈര്യമില്ലായിരുന്നു,
ഇപ്പോള്‍ നേരിട്ട് പറയാന്‍ ധൈര്യം ഒക്കെയായി വന്നതാ
പക്ഷെ താന്‍ ഒന്ന് മുഖം പോലും തരാതെ മുങ്ങിക്കളഞ്ഞില്ലേ.

അതാ അനിയന്‍കുട്ടന്‍റെ കയ്യില്‍ അങ്ങനെ എഴുതിക്കൊടുത്തുവിട്ടേ,

പിന്നെ അന്നും ഇന്നും എന്നും എനിക്ക് തന്നെ ഇഷ്ട്ടാട്ടോ..  "

അപ്പോളും അവളൊന്നും മിണ്ടിയില്ല...

" എന്താടോ എന്തേലും ഒന്ന് മിണ്ടിക്കൂടെ  "

അത് കേട്ട് മടിച്ച് മടിച്ച് അവള്‍ പറഞ്ഞു.

"  എ ..... എ .....ഐ ഹേറ്റ് യൂ  "

.

അത് കേട്ടവന്‍ പൊട്ടിച്ചിരിച്ചു കൂടെ എപ്പോളോ അവളും....

13 comments:

  1. പൂവാലൻ കഥ നന്നായിട്ടുണ്ട് മാഷേ..്യ
    ആശംസകൾ

    ReplyDelete
  2. കഥ നന്നായിട്ടുണ്ട് .ആശംസകൾ

    ReplyDelete
  3. മനോഹരം ഭായ് , ആശംസകൾ .

    ReplyDelete
  4. ഇവനാണ് യഥാർത്ഥ പൂവാലൻ !!
    നല്ല അവതരണം .

    ReplyDelete
    Replies
    1. അതെ ചില പൂവാലന്മാര്‍ ഇങ്ങനെയാണ്
      വായനയ്ക്ക് നന്ദി ...

      Delete
  5. ഈ ,പുവാലനെ എനിക്കും ഇഷ്ടമായി

    ReplyDelete
  6. ഇഷ്ട്ടമാകും ഈ പൂവാലനെ
    നന്ദി ചേച്ചി വായനയ്ക്ക്

    ReplyDelete
  7. koooiiiiiiiiiiiiiiiiiiiiii
    da paratte
    kollaatto

    ReplyDelete
  8. ആഹാ ...ഒരു വ്യത്യസ്തമായ കാഴ്ചപ്പാട്
    ഇഷ്ടായി നന്നായി ഇഷ്ടായി

    ReplyDelete

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...